Connect with us

Local

ഓർമകളിൽ എന്നും എംടി; കുടിക്കാഴ്ച്ചയെ കുറിച്ച് മനസ് തുറന്ന് ഡോ.പ്രഫ.ജോസ് അഗസ്റ്റ്യൻ

Published

on

മൂവാറ്റുപുഴ; എം.ടി.യുടെ സിനിമകൾ എന്ന വിഷയത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പി.എച്.ഡി.നേടിയ ആദ്യ ഇന്ത്യക്കാരൻ. എം.ടി.യുടെ സാഹിത്യം – സിനിമ ഇവയെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആൾ. മലയാളത്തിന്റെ പ്രിയ കഥാകാരനുമായി ആത്മ ബന്ധം പുലർത്തിയ വ്യക്തി.

മൂവാറ്റുപുഴ താലൂക്കിലെ കാർഷീക മലയോര ഗ്രാമമായ കല്ലൂർക്കാട് സ്വദേശി ഡോ. പ്രഫ. ജോസ് അഗസ്റ്റ്യന് എം.ടി. എന്ന രണ്ടക്ഷരം ജീവിതത്തിൽ എല്ലാമാണ്.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നാണ് ഇദ്ദേഹം പി.എച്.ഡി. കരസ്ഥമാക്കിയത്.
“എന്നെയും കുടുംബാംഗങ്ങളെയും ഒരു തിരുവോണ നാളിൽ കോഴിക്കോട്ടുള്ള സിത്താരയിൽ സ്വീകരിക്കുവാൻ സന്മനസുകാണിച്ച ആ മഹാ പ്രതിഭയക്കും സരസ്വതി ചേച്ചിയ്ക്കും കണ്ണുനീർ തുള്ളികളോടെ പ്രണാമം” എന്ന മുഖവുരയോടെ ജോസ് അഗസ്റ്റ്യൻ എം.ടി.ക്ക് ആദരാഞ്ജലി അർപിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ് ഈ നാട്ടുമ്പുറത്ത് കാരന് മലയാളത്തിന്റെ മഹാ കഥാകാരനുമായുളള ഹൃദയ ബന്ധം അയൽക്കാർ പോലും അറിയുന്നത്.




തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായി വിരമിച്ച ജോസ് അഗസ്റ്റ്യൻ വിഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പരിവാർ സംഘടനയുടെ മുന്നണി പോരാളിയാണ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഓട്ടിസം ബാധിച്ച ഇളയ മകൻ ജോഷ്വയെ വീട്ടിലേക്ക് കൊണ്ടു ചെല്ലണമെന്ന എം.ടി.യുടെ പ്രത്യേക നിഷ്ക്കർഷ തന്നെ ഞെട്ടിച്ചതായി പ്രഫസർ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിൽ എം.ടി.യുടെ സിനിമകളിൽ ഭാരതത്തിൽ ആദ്യമായി പി.എച്.ഡി. നേടിയ വ്യക്തി എന്ന നിലയിൽ ആകാം എം.ടിക്ക് തന്നോട് ഏറെ വാത്സല്യം ഉണ്ടായിരുന്നത്. ഞാൻ എപ്പോൾ ഫോൺ ചെയ്താലും വീട്ടിലില്ലയെങ്കിൽ സരസ്വതിചേച്ചിയാകും ഫോൺ എടുക്കുക. സാർ വീട്ടിലെത്തുമ്പോൾ ഫോണിലൂടെ എന്താ ജോസ് എന്ന ചോദ്യം എന്നെ എത്രത്തോളം സന്തോഷവാനാക്കുന്നു എന്ന് പറഞ്ഞറിയിക്കുവാൻ വയ്യ. ജോസ് അഗസ്റ്റ്യൻ എഴുതി.


ഒരു സ്വകാര്യ ചാനലിന്റെ ജന്മദിന ആഘോഷ വേളയിൽ എം.ടി.യോടൊപ്പം അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ചാനൽ അധികൃതർ ക്ഷണിച്ചത് ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു എന്നും, എം.ടി.യുടെ സിനിമകളെക്കുറിച്ച്, എന്തുകൊണ്ട് ഇംഗ്ലീഷ് അദ്ധ്യാപകനായ ഞാൻ മലയാളം എഴുത്തുകാരനായ എം.ടി.യിൽ ഗവേഷണം ചെയ്യുന്നു, എം.ടി. യുടെ തിരക്കഥകൾ, എം.ടി. സംവിധാനം ചെയ്ത സിനിമകൾ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ അന്ന് ചർച്ചക്ക് വിധേയമായി എന്നും അദ്ദേഹം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

എം.ടിയുടെ സാഹിത്യം – സിനിമ ഇവയെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാനും തനിയ്ക്ക് സാധിച്ചുവെന്നും, ഒരെണ്ണം മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും, അതിൽ മലയാള പുസ്തകത്തിൻ്റെ കാപ്ഷൻ എം.ടി സാറാണ് നിർദ്ദേശിച്ചത് എന്നും അഗസ്റ്റിൻ വ്യക്തമാക്കി.എം ടി വായനയുടെ രണ്ടാമൂഴം.എം ടി വാസുദേവൻ നായേഴ്സ് ഫിക്ഷൻ & ഫിലിംസ് – ആൻ അനാലിസിസ്, ഫ്ലാഷ്സ് & ഇമേജസ് എന്നിവയാണ് ആ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ.






Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Local

പെരുമ്പാവൂരിൽ പൂട്ടിയിട്ട ഗോഡൗണിൽ നിന്നും 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി

Published

on

പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ് അട്ടിയിട്ട ചാക്കുകളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.




ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാകാം ഇത്തരത്തിൽ ലഹരി സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശിയുടെ പേരിലുണ്ടായിരുന്ന ഗോഡൗൺ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഒരു പെരുമ്പാവൂർ സ്വാദേശിയാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.


ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായാണ് നിഗമനം.






Continue Reading

Trending

error: Content is protected !!