Local
പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന; ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
എന്നാൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും പിന്നോക്ക മേഖലകൾക്ക് നൽകുമോ എന്ന എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര സർക്കാർ നൽകിയില്ല.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം 138 കിലോമീറ്റർ ദൂരത്തിൽ റോഡുകൾ നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ തുക അനുവദിച്ചിരുന്നതായും,ഇതിൽ 40 കിലോമീറ്റർ ദൂരത്തിൽ പദ്ധതികൾ പൂർത്തികരിച്ചതായും,ബാക്കി റോഡുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും എംപി പറഞ്ഞു.
2025 മാർച്ച് മാസത്തോടെ എല്ലാ റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയതായും അദ്ദേഹം പാർലമെന്റിൽ നടന്ന അവോലോകന യോഗത്തിൽ വ്യക്തമാക്കി.
ജനുവരി മുതൽ മേയ് വരെയുള്ള കാലത്ത് റോഡ് നിർമാണത്തിൽ വേഗത കൈവരിക്കുമെന്നതിനാൽ മാർച്ച് 31നകം ബാക്കിയുള്ള പദ്ധതികൾ കൂടി പൂർത്തീകരിക്കാൻ കഴിയുമെന്നും,ഇടുക്കി പോലുള്ള കേരളത്തിലെ പിന്നോക്ക പ്രദേശങ്ങളിൽ റോഡ് ഗതാഗതം സുഗമമാക്കുന്ന കൂടുതൽ പദ്ധതികൾ അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമ്മിക്കുവാനും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനും കൂടുതൽ പദ്ധതികൾ ഇടുക്കിയിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്ക മേഖലകളിൽ കൂടുതൽ റോഡുകൾ നിർമിച്ച് ഗ്രാമീണ ജീവിതം ശക്തിപ്പെടുത്തുന്നതിനുമുള്ള നയത്തിന്റെ ഭാഗമായാണ് പി.എം.ജി.എസ്.വൈ പദ്ധതിക്ക് രൂപം നൽകിയത്.സമതലങ്ങളിൽ 500ലധികം ജനസംഖ്യയുള്ളതും മലയോര പ്രദേശങ്ങളിൽ 250ന് മുകളിൽ ജനസംഖ്യയുള്ളതുമായ പ്രദേശങ്ങളെയാണ് ഈ പദ്ധതിയിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
പദ്ധതി കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായ രീതിയിൽ നടപ്പിലാക്കുന്നതിന് ഇടുക്കി മണ്ഡലത്തിൽ സാധിക്കുന്നുണ്ടെന്നും, ഇടുക്കിയിലെ ജനവാസമുള്ള എല്ലാ ഗ്രാമങ്ങളെയും സഞ്ചാരയോഗ്യമായ നിരത്തുകൾ വഴി ബന്ധിപ്പിക്കുന്നതിന് കൂടുതൽ പദ്ധതികൾ സർക്കാരിന് സമർപ്പിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇടുക്കിയിൽ ആകെ റോഡ് ശൃംഖലയുടെ 90 ശതമാനവും ഗ്രാമീണ റോഡുകളാണെന്ന വസ്തുത കേന്ദ്ര സർക്കാർ കണക്കിലെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.അതേസമയം കേരളത്തിൽ ആകെ 1421 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുന്നതിന് തുക അനുവദിച്ചതായി കേന്ദ്ര സർക്കാർ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.
ഇതിൽ 463 കിലോമീറ്റർ ദൂരമാണ് പൂർത്തീകരിച്ചത് എന്നും, 952 കിലോമീറ്റർ ദൂരത്തിൽ റോഡ് പദ്ധതികൾ ഇനി പൂർത്തീകരിക്കുവാൻ ഉണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Local
കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.
ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.
വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.
Local
പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു
മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.
Local
പെരുമ്പാവൂരിൽ പൂട്ടിയിട്ട ഗോഡൗണിൽ നിന്നും 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി
പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ് അട്ടിയിട്ട ചാക്കുകളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.
ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാകാം ഇത്തരത്തിൽ ലഹരി സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശിയുടെ പേരിലുണ്ടായിരുന്ന ഗോഡൗൺ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഒരു പെരുമ്പാവൂർ സ്വാദേശിയാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.
ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായാണ് നിഗമനം.
-
Uncategorized4 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local6 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news4 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local6 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized4 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local6 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login