Connect with us

Local

കേന്ദ്ര സർക്കാർ അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ

Published

on

കോതമംഗലം; കേന്ദ്ര സർക്കാർ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ
(കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണത്തെ കുടിശികക്ക് പുറമേ
ഈ സാമ്പത്തിക വർഷം സമഗ്ര ശിക്ഷ കേരളക്ക് അനുവദിക്കേണ്ട 513 കോടിയിൽ ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും, ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും, സഹായ ഉപകരണ വിതരണവും, വിവിധ പരിശീലനങ്ങളും, ഗ്രാൻ്റുകളും,അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും
മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും സമതി വ്യക്തമാക്കി.




സുപ്രീം കോടതി വിധി അനുസരിച്ച് സ്ഥിരപ്പെടുത്തൽ നടത്തുക, ശമ്പള വർദ്ധന, വിവിധ ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുക, പിഎം ശ്രീ പദ്ധതി വഴി കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമതി സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


സമ്മേളനം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ജിൽബി ജോസഫ്,വൈസ് പ്രസിഡന്റ് ശാലിനി ചന്ദ്രൻ, തുടങ്ങിയവർ സമ്മേളനം നിയന്ത്രിച്ചു.

സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ് സൈമൺ ബ്രിട്ടോ അനുസ്മരണം സംസ്ഥാന സെക്രട്ടറി എൽദോ ജോൺ നിർവ്വഹിച്ചു.കെഎസ്ടിഎ സംസ്ഥാന സമിതി അംഗം ഡാൽമിയ തങ്കപ്പൻ, ജില്ലാ എക്സിക്യൂട്ടിവ് അംഗം
ടി എ അബുബക്കർ, കെആർടിഎ സംസ്ഥാന സമിതി അംഗം പളനി സ്വാമി, ലിമി ഡാൻ, സ്മിത ജോർജ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് ജെസിയമ്മ ആൻ്റണി സംഘടനാ റിപ്പോർട്ടും, ജില്ല സെക്രട്ടറി പി ജി ലേഖ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ ജിലി പി ജോയി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സമഗ്ര ശിക്ഷ കേരളയ്ക്ക് കീഴിൽ പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ പരിശീലനം നൽകിവരുന്ന അധ്യാപകരുടെ ഏക സംഘടനയായ കെ ആർ ടി എയുടെ ആറാമത് സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കണ്ണൂരിൽ നടത്താനും സമ്മേളനത്തിൽ തീരുമാനമായി.

“കേന്ദ്ര അവഗണനക്കെതിരെ പോരാടാം, ഭിന്നശേഷി സൗഹൃദ നവ കേരളത്തിനായി അണിചേരാം” എന്നതാണ് സമ്മേളന മുദ്രാവാക്യം.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published

on

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്‌,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ്‌ സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.




പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.







Continue Reading

Local

മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി

Published

on

മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.

പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.




യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.







Continue Reading

Local

ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ

Published

on

ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.

ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.




ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.


വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.

ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.

ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.

കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






Continue Reading

Trending

error: Content is protected !!