Connect with us

Local

തങ്ങൾക്ക് അവകാശപ്പെട്ട കൈവശ ഭൂമിക്ക് പട്ടയം നേടാൻ നീക്കം; കാന്തല്ലൂരിലെ ജനപ്രതിനിധിയുടെ ഇടപെടലിനെതിരെ സഹോദരന്മാർ രംഗത്ത്, സ്ഥലം ലഭ്യാമാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യം

Published

on

കാന്തല്ലൂർ;പിന്നോക്ക വിഭാഗത്തിൽപ്പെട്ട സഹോദരങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയ്ക്ക് പട്ടയം സ്വന്തമാക്കാൻ ഭരണപക്ഷ ജനപ്രതിനിധി നീക്കം ആരംഭിച്ചെന്നും ഇതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വെളിപ്പെടുത്തൽ.

ദേവികുളം താലൂക്കിൽ കീഴാന്തൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 52-ൽ ഉൾപ്പെട്ട 0.4320 ഹെക്ടർ സ്ഥലത്തിന് പട്ടയം സ്വന്തമാക്കാൻ പ്രദേശത്തെ ജനപ്രതിനിധി നീക്കം നടത്തുന്നതായിട്ടാണ് കാന്തല്ലൂർ കീഴാന്തൂർ സ്വദേശി മുരുകന്റെ വെളിപ്പെടുുത്തൽ.




ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ പിതാവ് സോമസുന്ദരന്റെ കൈവശത്തിലിരുന്നതും പിന്നീട് താനും സഹോദരൻ പളനിസ്വാമിയും കൃഷി ചെയ്തുവന്നിരുന്നതുമായ ഭൂമി രാഷ്ടട്രീയ സ്വാധീനം ഉപയോഗിച്ച് ജനപ്രതിനിധി തട്ടിയെടുക്കാൻ ശ്രമിയ്ക്കുന്നതായും ഇതിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും സഹോദരങ്ങളിൽ ഒരാളായ മുരുകൻ പറഞ്ഞു.


നിലവിൽ തങ്ങൾ ഇക്കാര്യത്തിൽ നിയമനടപടികൾ ആരംഭിച്ചെന്നും നീതി ലഭിയ്ക്കും വരെ പോരാട്ടം തുടരുമെന്നും മുരുകൻ വ്യക്തമാക്കി.പിന്നോക്ക വിഭാഗത്തിൽപ്പെടുന്നവരാണ് തങ്ങൾ.പിതാവിനൊപ്പം കൃഷി ചെയ്താണ് തങ്ങൾ കുടുംമ്പം പോറ്റിയിരുന്നത്.തങ്ങൾ കൃഷി ചെയ്തിരുന്ന ഭൂമിയാണ് ഇപ്പോൾ രാഷ്ട്രീയ നേതാവ് തട്ടിയെടുക്കാൻ ശ്രമിയ്ക്കുന്നത്.

ഭൂമിയിൽ അവകാശവാദ മുന്നയിച്ച് ഇയാൾ കോടതിയെ സമീപിച്ചിട്ടുണ്ട്.ഭൂമി സംബന്ധിച്ച് കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഇയാൾ സമർപ്പിച്ചിട്ടുള്ള രേഖകൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തരപ്പെടുത്തിയതാണെന്ന് കരുതുന്നത്.കോടിതി നടപടികൾ നടന്നുവരുന്നതിനിടെ ഈ ഭൂമി സംബന്ധിച്ച് തഹസീൽദാർ റിപ്പോർട്ട് നൽകിയതിലും ദൂരൂഹതയുണ്ട്.

ഇക്കാര്യത്തിൽ ഉന്നത അധികൃതർ ഇടപെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിയ്ക്കണമെന്നും മുരുകൻ ആവശ്യപ്പെട്ടു.

വീഡിയോ കാണാം…






Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Local

പെരുമ്പാവൂരിൽ പൂട്ടിയിട്ട ഗോഡൗണിൽ നിന്നും 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി

Published

on

പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ് അട്ടിയിട്ട ചാക്കുകളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.




ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാകാം ഇത്തരത്തിൽ ലഹരി സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശിയുടെ പേരിലുണ്ടായിരുന്ന ഗോഡൗൺ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഒരു പെരുമ്പാവൂർ സ്വാദേശിയാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.


ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായാണ് നിഗമനം.






Continue Reading

Trending

error: Content is protected !!