Connect with us

Local

കോതമംഗലം ആനയുടെ ആക്രമണം: സർക്കാർ നടപടി വേഗത്തിലാക്കുമെന്ന് വനം മന്ത്രി

Published

on

കോതമംഗലം;കോതമംഗലത്തെ വന്യമൃഗ സംഘർഷം തടയാൻ സർക്കാർ നടപടി വേഗത്തിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കോതമംഗലം താലൂക്കിൽ പെടുന്ന പഞ്ചായത്തിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടമ്പുഴയിൽ ആനയുടെ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചയുടൻ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.വന്യമൃഗങ്ങളിൽ നിന്നുള്ള സുരക്ഷയ്ക്കായി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.




കാട്ടാന ആക്രമണത്തിൽ മൃതദ്ദേഹം വിട്ടുനൽകാൻ വിസമ്മതിച്ച് വൻ പ്രതിഷേധം ആരംഭിച്ച നാട്ടുകാരെ അനുനയിപ്പിക്കാൻ വനം-റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.ജില്ലാ കളക്ടർ സമരക്കാരെ സന്ദർശിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് സമരക്കാർ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറായത്.


എൽദോസിനെ കാട്ടാന ചവിട്ടിക്കൊന്ന മേഖലയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായും,വനാതിർത്തിയുടെ പ്രദേശങ്ങളിൽ കിടങ്ങുകളുടെ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും,കിടങ്ങുകൾക്ക് പുറമെ സോളാർ തൂക്കുവേലികൾ സ്ഥാപിക്കുന്നതിനും ഫെൻസിങ് ജോലികൾ പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണി വലിയക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് കോടിയാട്ട് എൽദോസ് വർഗീസ് ആണ് കൊല്ലപ്പെട്ടത്.തിരിച്ചറിയാൻ പോലും കഴിയാത്ത നിലയിലായിരുന്നു മൃതദ്ദേഹം.

ആറുമണിക്ക് ഇരുട്ടാകുന്ന പ്രദേശത്ത് എട്ട് മണിയാകുമ്പോഴേ ഇരുട്ട് പരക്കുമെന്നും പലരും മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് വീടുകളിലേക്ക് മടങ്ങുന്നത് എന്നും നാട്ടുകാർ പറഞ്ഞു. ആനശല്യം പതിവാണെങ്കിലും കാട്ടാന ഒരാളുടെ ജീവനെടുക്കുന്നത് ആദ്യമാണെന്നും, ഉറക്കമില്ലാതെയാണ് ഓരോ രാത്രിയും തള്ളിനീക്കുന്നത് എന്നും എൽദോസിന്റെ സഹോദരിയും വ്യക്തമാക്കി.

വനാതിർത്തിയോട് ചേർന്ന് വൈദ്യുത വേലി സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണെന്നും, വഴിവിളക്കുകൾ പോലും സ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published

on

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്‌,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ്‌ സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.




പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.







Continue Reading

Local

മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി

Published

on

മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.

പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.




യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.







Continue Reading

Local

ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ

Published

on

ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.

ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.




ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.


വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.

ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.

ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.

കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






Continue Reading

Trending

error: Content is protected !!