Connect with us

Local

പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന; ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി

Published

on

ഇടുക്കി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.

എന്നാൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും പിന്നോക്ക മേഖലകൾക്ക് നൽകുമോ എന്ന എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്ര സർക്കാർ നൽകിയില്ല.




ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം 138 കിലോമീറ്റർ ദൂരത്തിൽ റോഡുകൾ നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ തുക അനുവദിച്ചിരുന്നതായും,ഇതിൽ 40 കിലോമീറ്റർ ദൂരത്തിൽ പദ്ധതികൾ പൂർത്തികരിച്ചതായും,ബാക്കി റോഡുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും എംപി പറഞ്ഞു.


2025 മാർച്ച് മാസത്തോടെ എല്ലാ റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽകിയതായും അദ്ദേഹം പാർലമെന്റിൽ നടന്ന അവോലോകന യോഗത്തിൽ വ്യക്തമാക്കി.

ജനുവരി മുതൽ മേയ് വരെയുള്ള കാലത്ത് റോഡ് നിർമാണത്തിൽ വേഗത കൈവരിക്കുമെന്നതിനാൽ മാർച്ച് 31നകം ബാക്കിയുള്ള പദ്ധതികൾ കൂടി പൂർത്തീകരിക്കാൻ കഴിയുമെന്നും,ഇടുക്കി പോലുള്ള കേരളത്തിലെ പിന്നോക്ക പ്രദേശങ്ങളിൽ റോഡ് ഗതാഗതം സുഗമമാക്കുന്ന കൂടുതൽ പദ്ധതികൾ അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമ്മിക്കുവാനും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനും കൂടുതൽ പദ്ധതികൾ ഇടുക്കിയിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നോക്ക മേഖലകളിൽ കൂടുതൽ റോഡുകൾ നിർമിച്ച് ഗ്രാമീണ ജീവിതം ശക്തിപ്പെടുത്തുന്നതിനുമുള്ള നയത്തിന്റെ ഭാഗമായാണ് പി.എം.ജി.എസ്.വൈ പദ്ധതിക്ക് രൂപം നൽകിയത്.സമതലങ്ങളിൽ 500ലധികം ജനസംഖ്യയുള്ളതും മലയോര പ്രദേശങ്ങളിൽ 250ന് മുകളിൽ ജനസംഖ്യയുള്ളതുമായ പ്രദേശങ്ങളെയാണ് ഈ പദ്ധതിയിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

പദ്ധതി കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായ രീതിയിൽ നടപ്പിലാക്കുന്നതിന് ഇടുക്കി മണ്ഡലത്തിൽ സാധിക്കുന്നുണ്ടെന്നും, ഇടുക്കിയിലെ ജനവാസമുള്ള എല്ലാ ഗ്രാമങ്ങളെയും സഞ്ചാരയോഗ്യമായ നിരത്തുകൾ വഴി ബന്ധിപ്പിക്കുന്നതിന് കൂടുതൽ പദ്ധതികൾ സർക്കാരിന് സമർപ്പിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഇടുക്കിയിൽ ആകെ റോഡ് ശൃംഖലയുടെ 90 ശതമാനവും ഗ്രാമീണ റോഡുകളാണെന്ന വസ്തുത കേന്ദ്ര സർക്കാർ കണക്കിലെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.അതേസമയം കേരളത്തിൽ ആകെ 1421 കിലോമീറ്റർ റോഡുകൾ നിർമ്മിക്കുന്നതിന് തുക അനുവദിച്ചതായി കേന്ദ്ര സർക്കാർ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.

ഇതിൽ 463 കിലോമീറ്റർ ദൂരമാണ് പൂർത്തീകരിച്ചത് എന്നും, 952 കിലോമീറ്റർ ദൂരത്തിൽ റോഡ് പദ്ധതികൾ ഇനി പൂർത്തീകരിക്കുവാൻ ഉണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published

on

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്‌,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ്‌ സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.




പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.







Continue Reading

Local

മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി

Published

on

മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.

പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.




യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.







Continue Reading

Local

ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ

Published

on

ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.

ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.




ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.


വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.

ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.

ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.

കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






Continue Reading

Trending

error: Content is protected !!