Local
ആനക്കാട്ടിൽ നിന്നും വീട്ടിലെത്തിച്ചപ്പോൾ ആക്രമണവും ആക്രോശവും;വലഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും,സംഭവം കുട്ടമ്പുഴയിൽ
കോതമംഗലം;മദ്യപിച്ച് ലക്കുകെട്ട് ആനക്കാട്ടിൽ കിടന്നപ്പോൾ പോലീസും വനംവകുപ്പ് അധികൃതരും ചേർന്ന് വീട്ടിലെത്തിച്ചു.പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനുനേരെ ഇരുമ്പുകമ്പിയുമായി വെല്ലുവിളി.
മൽപ്പിടുത്തത്തിനൊടുവിൽ കമ്പി ഉദ്യോഗസ്ഥ സംഘം പിടിച്ചുവാങ്ങി.വീണ്ടും വീടിനുള്ളിൽ കടന്ന് മണ്ണെണ്ണ കന്നാസുമായി എത്തി ആക്രോശവും ആക്രമണവും.
രാത്രിയിൽ വനമേഖലയിൽ കാട്ടാനകൂട്ടം എത്താൻ സാധ്യതയുള്ള പ്രദേശത്ത് മദ്യലഹരിയിൽ കിടന്നുറങ്ങിയിരുന്ന മധ്യവയസ്‌കനെ സുരക്ഷ കണക്കിലെടുത്ത് വീട്ടിലെത്തിച്ച ഉദ്യോഗസ്ഥ സംഘമാണ് പുലുവാലുപിടിച്ചത്.
അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് പെട്രോളിംഗിനിറങ്ങിയ വനംവകുപ്പ് ജീവനക്കാർ പിണവൂർകുടി മട്ടിത്തോട്ടത്തിൽ നിന്നും ഇയാളെ കണ്ടെത്തിയത്.ഉദ്യോഗസ്ഥ സംഘം ടോർച്ച് തെളിച്ച് ,വഴികാട്ടി വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് ഇയാൾ അക്രമാസക്തനായത്.
വീടിനുള്ളിലേയ്ക്ക് കടന്ന്,നീളമുള്ള കമ്പിയുമായി വീടിന് പുറത്തേയ്ക്ക് വന്നശേഷം ഇയാൾ ഉദ്യോഗസ്ഥരെ വെല്ലുവിളിയ്ക്കുകയും അക്രമിയ്ക്കാൻ മുതിരുകയുമായിരുന്നു.
ഈ സമയം ഉദ്യോഗസ്ഥകരിൽ ഒരാൾ കമ്പി ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.കമ്പി പിടിച്ചുവാങ്ങിയപ്പോൾ വീടിനുള്ളിലേയ്ക്ക് പോയ ഇയാൾ മണ്ണെണ്ണ നിറച്ച കന്നാസുമായി പുറത്തെത്തി.പിന്നെ ഒരു കൈയ്യിൽ കന്നാസുമായിട്ടായിരുന്നു ഇയാളുടെ വിളാട്ടം.കൂടി നിന്നവരെ ഇയാൾ അസഭ്യം കൊണ്ടുമൂടി.
പിന്നെയും ഏറെ നേരം വാദപ്രതിവാദവുമായി ഇയാൾ വീട്ടുമുറ്റത്ത് നിലയുറപ്പിച്ചു.ഈ സമയമത്രയും ഇയാൾ വസ്ത്രം ധരിയ്ക്കാൻ തയ്യാറായില്ല.രംഗം ശാന്തമാക്കിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം വീട്ടിൽ നിന്നും മടങ്ങിയത്.
കാട്ടാന ആക്രമണത്തിൽ കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാച്ചേരിയിൽ യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പ് ജീവനക്കാർ പെട്രോളിംഗ് ശക്തിപ്പെടുത്തിയിരുന്നു.
കാട്ടിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന ഇയാളെ വനംവകുപ്പ് ജീവനക്കാർ വിളിച്ചുണർത്തിയെങ്കിലും വീട്ടിൽപോകാൻ തയ്യാറായില്ല.തുടർന്ന് വനംവകുപ്പ് ജീവനക്കാർ കുട്ടംമ്പുഴ പോലീസിൽ വിവരം അറയിക്കുകയായിരുന്നു.
ദുരന്തങ്ങൾ ആവർത്തിയ്ക്കുമ്പോൾ സുരക്ഷ കണക്കിലെടുത്ത് ഇത്തരം സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല.ദുരന്തങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർ പഴികേൾക്കുന്നത് പുതിയ കാര്യമല്ല.ഇത് ഇനിയും ആവർത്തിയ്ക്കപ്പെടുകയും ചെയ്യും.
ഈ സാഹചര്യത്തിൽ വന്നുചേരുന്ന ഇത്തരം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസസ്ഥ സംഘം.
കയ്ച്ചിട്ട് ഇറക്കാനും വയ്യാ,മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയിലാണ് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.
Local
കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ് സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Local
മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി
മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.
പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.
യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Local
ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.
ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.
വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.
ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.
ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.
കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
-
Uncategorized4 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local5 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized4 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local5 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും