latest news
ഓടയ്ക്കാലിയിലും പുളിന്താനത്തും പോലീസിന്റെ പള്ളിപിടിയ്ക്കല്‍ നീക്കം പാളി ; സംഘർഷം,4 പേര്‍ക്ക് പരിക്ക്

കോതമംഗലം; കോടതി ഉത്തരവിനെത്തുടർന്ന് പോത്താനിക്കാടും ഓടയ്ക്കാലിയിലും പള്ളികൾ ഏറ്റെടുക്കുന്നതിന് പോലീസ് നടത്തിയ നീക്കം കലാശിച്ചത് സംഘർഷത്തിൽ.4 പേർക്ക് പരിക്കേറ്റു.
പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, ഓടയ്ക്കാലി സെന്റ് മേരീസ് എന്നീ പള്ളികൾ ഏറ്റെടുക്കുന്നതിനുള്ള പോലീസ് ഇടപെടലാണ് സംഘർഷത്തിൽ കലാശിച്ചത്.


പോലീസ് നീക്കം അറിഞ്ഞ് പള്ളികളിൽ രാവിലെ തന്നെ വിശ്വസികൾ എത്തിയിരുന്നു.പോത്താനിക്കാട് രാവിലെ തന്നെ പോലീസ് സംഘം എത്തി.പള്ളിയകത്ത് കയറുന്നതിനുള്ള പോലീസ് നീക്കം വിശ്വാസികൾ ഗെയിറ്റ് ബന്ധിച്ച് തടസപ്പെടുത്തി.
ഇതിനിടയിൽ പള്ളിയകത്ത് വിശ്വാസികൾ പ്രാർത്ഥന യജ്ഞം ആരംഭിയ്ക്കുകയും ചെയ്തു.ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചാൽ നേരിടാൻ തയ്യാറെടുത്ത് വിശ്വാസികൾ പള്ളിയ്ക്ക് ചുറ്റം നിലയുറപ്പിച്ചിരുന്നു.



ഗെയിറ്റിന്റെ പൂട്ടുപൊളിച്ച് അകത്തുകടക്കുന്നതിന് പോലീസ് പലവട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.ഉച്ചയോടെ വിഷയത്തിൽ കളക്ടർ ഇടപെടൽ ഉണ്ടായതോടെയാണ് ഇവിടുത്തെ സംഘത്തിന് ശമനമായത്.
ഓടയ്ക്കാലി പള്ളിയിൽ ഉച്ചയോടെയാണ് പോലീസ് സംഘം എത്തുന്നത്.പോലീസ് എത്തിയതോടെ വിശ്വാസികൾ ഗേറ്റിന് മുന്നിൽ തടിച്ചുകൂടി.ഒരു കാരണവാശാലും പോലീസിനെ പള്ളിയിലേയ്ക്ക് കടത്തില്ലന്നുള്ള നിലപാടിലായിരുന്നു വിശ്വാസിസമൂഹം.
ഇതെത്തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ടുപൊളിയ്ക്കുന്നതിന് പോലീസ് നീക്കം ആരംഭിച്ചു.ഇതിനിടയിലുണ്ടായ ബലപ്രയോഗത്തിലും ഉന്തിലും തള്ളിലുമാണ് 4 പേർക്ക് പരിക്കേറ്റത്.ഇവരെ കോതമംഗലം മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളികൾ പിടിച്ചെടുക്കുന്നതിനുള്ള പോലീസ് നീക്കം ഒരു കാരണവാശാലും അംഗീകരിയ്ക്കാനാവില്ലന്നും ഇനിയും ഇത്തരം നീക്കം ഉണ്ടായാൽ ജീവൻ നൽകിയും പ്രതിരോധിയ്ക്കുമെന്നും വിശ്വാസികൾ പറഞ്ഞു.





latest news
കോതമംഗലത്ത് അമ്മയും മകളും ഒഴുക്കിൽപ്പെട്ടു ; മകൾ മരിച്ചു, അമ്മ അതീവ ഗുരുതരാവസ്ഥയിൽ

കോതമംഗലം ; കോതമംഗലം കോഴിപ്പിള്ളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു. മകൾ മരിച്ചു. അമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികത്സയിൽ .
പരത്തരക്കടവ് ആര്യാ പ്പിളളിൽ അബിയുടെ ഭാര്യ ജോമിനി, മകൾ മരിയ അബി (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.


കുളിക്കുന്നതിനിടയിൽ കയത്തിൽ അകപ്പെടുകയായിരുന്നു



കോതമംഗലം അഗ്നി രക്ഷാ സേന എത്തി അപകടത്തിൽപ്പെട്ടവരെ മുങ്ങിയെടുത്ത് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിയ്ക്കാനായില്ല
കോതമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.





latest news
ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരമായി പുതിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ

കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.
കോതമംഗലം മണ്ഡലത്തിലെ ഇരമല്ലൂർ വില്ലേജിൽ ഭൂമിയുടെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്റണി ജോൺ എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ നിരവധി തവണ യോഗങ്ങള്‍ നടത്തിയിട്ടുള്ളതും 21.06.2024-ലെ യോഗത്തില്‍ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനായി നിശ്ചിത കാലപരിധിയ്ക്കുള്ളില്‍ ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമാകുകയും ചെയ്തിരുന്നു.



തുടര്‍ന്ന് ഇരമല്ലൂര്‍ വില്ലേജിലെ എല്ലാ സര്‍വ്വെ നമ്പറുകളും ജീവനക്കാര്‍ പരിശോധിച്ച് ആയതിന് 2010 ല്‍ നിശ്ചയിച്ച ഫെയര്‍ വാല്യുവിന് പകരം പുതുക്കിയ ഫെയര്‍ വാല്യു നിര്‍ണ്ണയിച്ചിട്ടുള്ളതുമാണ്.
ഈ വില സമീപ വില്ലേജുകളിലെ വിലയുമായി യോജിച്ച് വരുന്നതാണ്. ഓരോ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ടു വരുന്ന കാറ്റഗറികള്‍ക്കും വില കണക്കാക്കിയിട്ടുള്ളതും ആയത് കമ്പോള വിലക്ക് ആനുപാതികമായി നിശ്ചയിക്കാവുന്നതായി കണ്ടെത്തിയിട്ടുള്ളതുമാണ്.
14/08/2018-ലെ സ.ഉ(കൈ) നം.302/2018/റവ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.





latest news
കോട്ടപ്പാറ വനത്തിലെ കടുവാ സാന്നിധ്യം ; കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം ശക്തമാക്കി

കോതമംഗലം ; കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കോട്ടപ്പാറ വന മേഖലയില്‍ രാത്രികാല പട്രോളിംഗിനൊപ്പം കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.ഇന്നലെ രണ്ട് കാമറ കൂടി സ്ഥാപിച്ചു.
ഇതോടെ നിരീക്ഷണ കാമറകളുടെ എണ്ണം എട്ടായി. പ്രദേശത്ത് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചു.


എന്‍ടിസിഎ കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തില്‍ കടുവ വന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി അവലോകനയോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.



കുളങ്ങാട്ടുകുഴി ഭാഗത്ത് ഹാംഗിംഗ് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നേരത്തെ തീരുമാനിച്ച 30 കിലോമീറ്റര്‍ ഹാംഗിംഗ് ഫെന്‍സിംഗ് പദ്ധതിയാണിത്.
വനത്തില്‍ കടുവ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് പ്രദേശവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവേലി മുതല്‍ വേട്ടാംപാറ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണം അടിയന്തരമായി നടപ്പാക്കുന്നത്.
കുളങ്ങാട്ടുകുഴി ഭാഗത്ത് ഇതിന്‍റെ നിര്‍മാണം ഇന്നലെ തുടങ്ങി. അടിക്കാട് വെട്ടിത്തെളിച്ച് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ലൈന്‍ മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്.
കടുവ ജനവാസ മേഖലയില്‍നിന്നും കൂടുതല്‍ അകന്നുപോയെന്ന് ഉറപ്പാകുന്നതുവരെ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.





-
Uncategorized5 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local6 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news4 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local6 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized5 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local6 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login